Monday, November 13, 2017

ഒറ്റക്കൊമ്പൻ






















നീറ്റലുണ്ട് ഉള്ളിൽ ...നീ ഇല്ലായ്മയുടെ 
വേദനയിൽ പുഴുവരിക്കുന്നുണ്ട് 
എങ്കിലും ഈ വനത്തിൽ ഞാൻ ഒറ്റക്കായി 
പോയതിന്റെ ആഘോഷമാണെന്ന് 
മുഖത്തൊരു നിർവികാരത ...
ഒരു കള്ളച്ചിരി ....

നിന്റെ സാമീപ്യത്തിൽ  ഒരു പനിയുടെ 
ചൂട് ...പാതിയടഞ്ഞ കണ്ണുകളിൽ 
വിരസതയും  ആലസ്യവും ...
ഞാനറിയാത്തൊരു പനികുളിരിൽ 
നീയുറങ്ങുകയാണോ ..?

അനേകം കാരിരുമ്പുകൾ 
ചേർത്ത് വെച്ചുണ്ടാക്കിയ 
മിടിക്കുന്ന ആ യന്ത്രത്തിൽ എന്റെ കൈവിരലുകൾ 
സ്പർശിച്ചതു നാദം കൊണ്ടുപോലും 
അറിയാൻ നിനക്ക് കഴിയുന്നുണ്ടായിരുന്നില്ലേ ...?

കപടത നിറഞ്ഞ  ചിരിയിൽ 
ചെറുകുന്ന കണ്ണുകൾ ..മദപാട് മറക്കാൻ 
ശ്രമിക്കുന്ന ഒരൊറ്റക്കൊമ്പനെ 
ഓർമിപ്പിക്കുന്നു ....

അറിയാതെ യാണെങ്കിലും 
നീ തകർത്തു കളഞ്ഞ മുള വനകളിൽ 
നീരുപദ്രവകാരികളായ മഞ്ഞ സർപ്പങ്ങൾ പോലും 
ഇനി ഇഴയില്ല.....
വന്യതയുടെ അവസാന വാക്കായി ...
കാൽപാടുകൾ അവശേഷിപ്പിച്ചു നീ പോയ വഴിയിൽ 
ചരലും ചളിയും മാത്രം ...........